Wednesday, August 30, 2006

തൊപ്പികൊടയോളം ബട്ടത്തില്‍ കണ്ടാലും..

തൊപ്പികൊടയോളം ബട്ടത്തില്‍ കണ്ടാലും ......
കുറിപ്പ് : മുസ് ലിങ്ങള്‍ക്കിടയിലെ നോമ്പ്, പെരുന്നാള്‍, ഹജ്ജ് തുടങ്ങിയ അനുഷ്ഠാനങ്ങളും ആഘോഷങ്ങളും ചാന്ദ്രമാസം അടിസ്ഥാനമാക്കിയാണ്. നോമ്പുള്ള റമദാന്‍‍ മാസത്തിലെ ഇരുപത്തിഒമ്പതാം ദിവസം മനത്ത് ചന്ദ്രനെ കണ്ടാല്‍ പിറ്റേന്ന് പെരുന്നാള്‍ ആയിരിക്കും. ഇല്ലെങ്കില്‍ ഒരു ദിവസം കൂടി നോമ്പനുഷ്ഠിക്കണം.
ഈ നിയമവുമായി ബന്ധപ്പെട്ടാതാണ് ഈ കഥ.
--------------------------------------------------------

റമദാന്‍ മാസം ഇരുപത്തിയൊമ്പാത്‌. സാധാരണ പോലെ അന്നും കുട്ട്യാലി നോമ്പെടുത്തിട്ടില്ല. എന്താകുട്ട്യാല്യേ നോമ്പ്‌ ഇരുപത്തൊമ്പതായില്ലെ ഇന്നെങ്കിലും... എന്ന് പറഞ്ഞ സുലൈമാനോട്‌ 'അനക്ക്‌* അങ്ങനെ പറയാം. പള്ള*കാലിയായാല്‍ പിന്നെ അടിയില്‍ നിന്ന് ഒന്ന് ഉരുണ്ടുകയറ്റമാ.. പിന്നെ പുടിച്ച്‌ നിക്കാന്‍* പറ്റൂല ചെങ്ങായിയേ*.. അല്ലാതെ നോമ്പെടുക്കാന്‍ പൂതില്ലാന്നാ* ഇജ്ജ്‌* കര്തിയത് എന്ന മറുപടി പറഞ്ഞ്‌ വരുന്ന വഴിയാണ്‌.


നോമ്പുതുറക്കാന്‍ സമയമായി തുടങ്ങിയിട്ടുണ്ട്‌. ബാങ്കിനുമുമ്പ്‌ വീടെത്തണമെങ്കില്‍ ഓടണോ നടക്കണോ എന്ന് തീരുമാനിക്കാനാവത്ത സിറ്റുവേഷന്‍. ഇതിനിടയില്‍ കുട്ട്യലിക്കൊരു സംശയം. ചന്ദ്രന്‍ ഉദിച്ചിട്ടിട്ടുണ്ടോ.. ഉണ്ടെങ്കില്‍ നാളെ പെരുന്നാള്‍. നാട്ടുകാരുടെ ഒരുമാസത്തെ പട്ടിണി അവസാനിപ്പിക്കാനുള്ള സിഗ്നല്‍. ഒന്നു കണ്ടുകിട്ടിയാല്‍ കുട്ട്യലിക്ക്‌ സ്വതന്ത്രമായി എന്തെങ്കിലും കഴിക്കാം.. അങ്ങനെ ഈ അടിയില്‍ നിന്നുള്ള ഉരുണ്ടുകയറ്റം ഒഴിവാക്കാം. കൂടാ‍തെ പെരുന്നാളിന്റെ രണ്ടുദിവസം കുശാലായിരിക്കും.


വീണ്ടും വീണ്ടും സൂക്ഷിച്ചുനോക്കിയപ്പോള്‍ കുട്ട്യലിതന്നെ അത്ഭുതപ്പെട്ടു. ഇത്‌ അവന്‍ തന്നെ. തേങ്ങാപൂളോളം മാത്രമുള്ള അമ്പിളി.


കുട്ട്യാലിക്ക്‌ അടക്കാനാവത്ത ഹാപ്പി. ഒറ്റനോമ്പ്‌ പിടിക്കാത്ത തനിക്ക്‌ മാസപ്പിറവി കാണാന്‍ കഴിഞ്ഞത് ഭാഗ്യം തന്നെ. മാനത്ത് ഒരു തേങ്ങാപൂളുപോലെ ചെറുതായാണ് പെരുന്നാള്‍പിറവി‌ കണ്ടത്‌. ഇക്കാര്യത്തില്‍ അനുഭവങ്ങളൊന്നും ഇല്ലാത്ത കുട്ട്യാലി ഇത് കണ്ട് ഇങ്ങിനെ കണ്‍ ഫ്യൂഷനായി. പെരുന്നാള്‍ ചന്ദ്രന്‍ ഇത്ര ചെറുതായി കണ്ടാല്‍ മതിയോ ?. പിന്നെ സമാധാനിച്ചു പെരുന്നാളിനായത് കൊണ്ട് ഇത്രമതി. പിന്നെ നോമ്പ്‌ തുടങ്ങാന്‍ ചിലപ്പോള്‍ വല്ല്യ വട്ടത്തില്‍ കണെണ്ടി വരും.


വീട്ടിലേക്ക്‌ പോവണോ.. അതോപള്ളിയില്‍ ചെന്ന് വിവരം പറയണോ.. രണ്ടുമിനുട്ട്‌ ആലോചിച്ച്‌ ഇല്ലത്ത തലപുണ്ണാക്കിയതിലൂടെ ആദ്യം വീട്ടില്‍ കാത്തിരിക്കുന്ന ഇറച്ചിയും പത്തിരിയും പിന്നെ പള്ളി എന്ന്‍ തീരുമാനമായി. മാനാത്തേക്ക്‌ ഒന്നുകൂടിനോക്കിയപ്പോഴേക്കും ചന്ദ്രന്‍ മറഞ്ഞിരുന്നു.അതില്‍ കുട്ട്യാലിക്ക്‌ ഒരു വിഷമവും തോന്നിയില്ല. കാരണം ആലോചന മുഴുവനും പിറ്റേന്നത്തെ സദ്യവട്ടത്തെ കുറിച്ചായിരുന്നു.

വീടെത്തിയപ്പോഴേക്കും ബാങ്ക്‌ വിളിച്ചിരുന്നു. നോമ്പെടുക്കാത്തതിനാല്‍ അത്‌ പ്രശ്നമായി തോന്നിയില്ല. വീട്ടിലെത്തിയ ഉടനെ വീട്ടുകാരെ വിളിച്ചു നളെ പെരുന്നളാണെന്ന വിവരം അറിയിച്ചു. പത്തിരിയും ഇറച്ചിയും ഫാസ്റ്റായി എക്സ്പോര്‍ട്ട് ചെയ്തു. പിന്നെ‌ പള്ളിയിലേക്കോടി.


വഴിയില്‍ സകലര്‍ക്കും മെസ്സേജ്‌ പാസ്സ്‌ ചെയ്തു. നോമ്പ്‌ നോല്‍ക്കാത്ത അനക്കെന്ത്‌ പെരുന്നാളാടെ ഹംക്കേ.. എന്ന് ജമാല്‍കാക്ക പറയുകയും ചെയ്തു.


പള്ളിയില്‍ മുസല്യാര്‍ ഇല്ലത്തതിനാല്‍ പള്ളിപ്രസിഡഡ്‌ മൊയ്തുഹാജി സമക്ഷം കാര്യങ്ങള്‍ അവതരിപ്പിച്ചു. വിവരമറിയാന്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി പ്രസിഡഡ്‌ മൊയ്തുഹാജി കുട്ട്യാലിയെ ചോദ്യം ചെയ്യാന്‍ തുടങ്ങി. മുമ്പ്‌ മാസപ്പിറവി കണ്ട്‌ എക്സ്‌ പീരിയന്‍സില്ലാത്ത കുട്ട്യാലി അതു പ്രതീക്ഷിച്ചിരുന്നില്ല.


അല്ല കുട്ട്യാല്യേ... ജ്ജ്‌ ഓട്ന്നാ* കണ്ടത്‌.

കുട്ട്യാലി : ഞമ്മളെ കടപ്പൊര്‍ത്ത്ന്ന്*.

ഹാജി : എപ്പൊ*
കുട്ട്യാലി : കൊര്‍ച്ച്‌* മുമ്പ്‌

ഹാജി : എത്ര ബല്‍പ്പം ണ്ടാര്‍ന്ന്*.

കുട്ട്യാലിക്ക്‌ വീണ്ടും കണ്‍ ഫ്യൂഷന്‍. ഇത്തിരിപ്പോന്ന ചന്ദ്രനെ കുറിച്ച്‌ പറഞ്ഞാല്‍ ഇക്കണ്ട മനുഷ്യര്‍ വിശ്വസിക്കുമോ. വിശ്വസിച്ചില്ലങ്കില്‍ നാളെ വീണ്ടും നോമ്പ്. രണ്ടും കല്‍പ്പിച്ച്‌ കുട്ട്യലി പറഞ്ഞു.

ഹാജ്ജ്യാരെ ഈ പയിനാലാം രാവിന്റെ* അത്ര തന്നെ ബലിപ്പും നെറം* ഇല്ല.

ഹാജി: പിന്നെ എത്രണ്ടായിന്ന്.

കുട്ട്യാലി : നമ്മളെ മോല്യേര്‍ക്ക്‌* ചോറ്‌ കൊണ്ടര്‍ണ പാത്രത്തിന്റെ* ഒരു പൌതി* വട്ടംണ്ടാവും.

ഹാജ്യരുടെ ചൂരല്‍ കുട്ട്യലിയുടെ പുറത്ത്‌ കൂടെ ഒരു അലര്‍ച്ചയും. പറയടാ ഹംകേ... എത്ര വലുപ്പം.. കുട്ട്യാലി: (സൈസ് ഒന്നുകൂടെ കൂട്ടി) ചെലപ്പോ പാത്രത്തിന്റെ അത്രത്തന്നെ വട്ടംണ്ടാവും ഹാജ്യാരേ..

ഹാജി ശരിക്കും ചൂടായി.

നീ മന്‍സമ്മാരുടെ* നോമ്പ്‌ ഫസാദാക്കാന്‍* നടക്കുന്നോടാ എന്ന ചോദ്യത്തോടൊപ്പം പുള്ളി കുത്തിനടക്കാറുള്ള വടി വീണ്ടും ഉയര്‍ന്നു താണു. അതായിരുന്നു നാട്ടുക്കര്‍ക്കുള്ള സിഗ്നല്‍.. അവര്‍ ശരിക്കും അര്‍മാദിച്ചു. കുട്ട്യാലി പള്ളിയില്‍ നിന്ന് ജീവനും കോണ്ട്‌ ഇറങ്ങിയോടി . ഓടുമ്പോള്‍ ഇങ്ങിനെ വിളിച്ചു പറഞ്ഞു.


പൊന്നാര ഹജ്ജ്യാരേ.. ഇന്നെ.... തല്ലല്ലീ.... തൊപ്പികൊടയോളം ബട്ടത്തില്‍ കണ്ടാലും കുട്ട്യാലി ഇഞ്ഞ് ആരോടും മുണ്ടൂലാ ......



---------------------------------
ഇതില്‍ ഉപയോഗിച്ച ഭാഷ മലപ്പുറം ഗ്രമങ്ങളില്‍ മാത്രം ഉപയോഗിക്കുന്നവയാണ്. അതിനാല്‍‍ ചിലവക്കുകളുടെ അര്‍ത്ഥം‍ ഇവിടെ ശരിയായി ചേര്‍ക്കുന്നു.

ഇത് വിളിച്ചറിയിച്ച അഗ്രജന് പ്രത്യേക നന്ദിയും ഇവിടെ പ്രകാശിപ്പിക്കുന്നു.

തൊപ്പിക്കൊട : കൃഷിക്കാര്‍ മഴനനായിതിരിക്കാന്‍ തലയിലുറപ്പിക്കുന്ന് കുട. (മാവേലിയുടെ കുടയുടെ കാലെടുത്തുകളഞ്ഞാല്‍ അതുത്തന്നെ.)

അനക്ക് : നിനക്ക്.
പള്ള : വയര്‍.
പുടിച്ച് നിക്കാന്‍ : പിടിച്ചുനില്‍ക്കാന്‍.
ചെങ്ങായി : ചങ്ങാതി
പൂതി : ആഗ്രഹം
ജ്ജ് ഓട്ന്നാ.. : നീ എവിടെ നിന്ന്.
കടപ്പൊര്‍ത്ത്ന്ന് : കടപ്പുറത്തുനിന്ന്.
എപ്പോ: എപ്പോ‍ള്‍.
കൊര്‍ച്ച് : കുറച്ച്.
ബല്‍പ്പം : വലുപ്പം
പയിനാലാം രാവ് : വെളുത്തവാവ് ദിവസം.
മൊല്യേര്‍ : പള്ളിയിലെ പുരോഹിതന്‍.
ഫസാദ് : കുഴപ്പം, ബുദ്ധിമുട്ട്.
ഇഞ്ഞ് : ഇനി

ഏതെങ്കിലും വാക്ക് അറിയാത്തതുണ്ടെകില്‍ കമന്റുമെന്ന പ്രതീക്ഷയോടെ...

22 comments:

Rasheed Chalil said...

തൊപ്പികൊടയോളം ബട്ടത്തില്‍ കണ്ടാലും ....

ഒരു പുതിയ പോസ്റ്റ്..

ലിഡിയ said...

പാവം കുഞ്ഞാലി..

ഒന്ന് സഹായിക്കാന്‍ ചെന്നതല്ലേ..എന്നിട്ട്..അത് പിടിച്ച് കഥയാക്കാന്‍ ഇങ്ങനെയൊരു ഇത്തിരിവെട്ടവും..

-പാര്‍വതി.

Anonymous said...

ഇങ്ങിനത്തെ കഥയൊക്കെ വായിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടാ...നല്ല രസമുണ്ട്...

മുസ്തഫ|musthapha said...

സംഭവം കലക്കി ഇത്തിരിവെട്ടം
കഥ നന്നായിട്ടുണ്ട്.

എനിക്ക് മനസ്സിലാവാതെ പോയ ചിലത് കുറിക്കുന്നു, വിരോധമില്ലല്ലോ..!!

ഇത്തിരി ചെറുതായാണ്‌ കണ്ടത്‌. പിന്നെ നോമ്പ്‌ തുടങ്ങാന്‍ ചിലപ്പോള്‍ വലുതായി കണെണ്ടി വരും. പെരുന്നാളിനെന്തിനാ ഇത്ര വലിപ്പം എന്നും സമാധാനിച്ചു. [ഈ വരികളിലെ ആശയം വ്യക്തമാകുന്നില്ല]

വിശ്വസിച്ചില്ലങ്കില്‍ നാളെ വീണ്ടും നോമ്പൃണ്ടും കല്‍പ്പിച്ച്‌ [നോമ്പൃണ്ടും - ഇവിടെ എന്താ ഉദ്ദേശിച്ചതെന്ന് മനസ്സിലാകുന്നില്ല]

പയിനാലാം രാവിന്റെ അത്ര തന്നെ വലിപ്പം ഇല്ല്യ. അത്ര നെറും ഇല്ല. [ഇല്ലയ് & നെറും രണ്ടും എന്താന്ന് മനസ്സിലായില്ല]

ഫസാദാക്കാന്‍ [ഫസാദാക്കലും വായനക്കാരനെ ‘ഫസാദാക്കും’ എന്നു തോന്നുന്നു]

അക്ഷരതെറ്റുകള്‍ അവിടേം ഇവിടേമൊക്കെയുണ്ടെന്ന് പറയാതിരിക്കാനും വയ്യ...

Unknown said...

ഹ ഹ...

രസിച്ചു രസിച്ചു.

പക്ഷേ കുഞ്ഞാലി സംഭവം ശരിക്കും കണ്ടിരുന്നില്ലേ? പിന്നെന്താ പ്രശ്നം? ഇനി അസ്തമയ സൂര്യനെയാണോ ചെങ്ങായി കണ്ടത്? :)

ആഹാ... ഈ ഭാഷ വായിച്ചപ്പോള്‍ ശനിയാഴ്ച കോട്ടക്കല്‍ ചന്തയിലൂടെ ഒന്ന് നടന്ന സുഖം. :)

Rasheed Chalil said...

പിന്നെ എല്ലാ ബൂലോഗര്‍ക്കും കൂടി ഒരറിയിപ്പ്. ഇതിലെ ഭാഷ മനസ്സിലാത്തവര്‍ ദില്‍ബൂവിനെ സമീപ്പിച്ചാലും മതി.

ബിന്ദു said...

നന്നായി. ആക്ച്വലി എന്താ കണ്ടത്? :) പാവം.

കരീം മാഷ്‌ said...

മാസം കണ്ടാല്‍ യാസീനോതും കൂസന്‍ മൊല്ലാക്കാനു ചെറുപ്പത്തില്‍ പാടി നടന്നിരുന്നതിതുവായിച്ചപ്പോള്‍ ഓര്‍ത്തുപോയി.നന്നു. പക്ഷെ എല്ലാര്‍ക്കും മനസ്സിലാവാന്‍ പ്രയാസം.

തറവാടി said...

very nice......... enjoyed ..really ...., sorry to comment in English , i do not have malayalam font ......

രമേഷ് said...

എല്ലാവര്‍ക്കും മനസ്സിലാവോന്ന് അറയില്ല(ഭാഷാ പ്രയോഗം), ഇന്നാലും മ്മ്ക്ക്‌ത്‌ പുത്തരിയല്ലാ...മ്മ്‌ള്ളെ മലപ്പൊറം ഭാഷ കലക്കീ ട്ടോ...

Rasheed Chalil said...

ഈ പോസ്റ്റ് ഇടുന്നതിന് മുമ്പേ ഞാന്‍ ഭാഷയുടേതായ പ്രശ്നങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. മലപ്പുറത്ത് മാത്രം കേള്‍ക്കുന്ന ചില പദങ്ങള്‍. വായിച്ചവരെല്ലാം മനസ്സിലാക്കിയെടുക്കാന്‍ ഇത്തിരി ബുദ്ധിമുട്ടായിട്ടുണ്ടാവും എന്നറിയാം.എല്ലാവര്‍ക്കും ഒത്തിരി നന്ദി.

പാര്‍വ്വതീ നന്ദി, പിന്നെ കുഞ്ഞാലിയല്ല. കുട്ട്യാലി. പഴയകാല പേരുകളിലൊന്ന്.

കൈത്തിരി നന്ദി
ഇഞ്ചിപെണ്ണേ നന്ദി
അഗ്രൂ ഒത്തിരി നന്ദി, വായിച്ചതിലും തെറ്റുകള്‍ ചൂണ്ടികാണിച്ചതിലും. ഞാന്‍ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്.

ദില്‍ബൂ : കുഞ്ഞാലിയല്ല, കുട്ട്യാലി. പിന്നെ ഇത് ഒറ്റവായനയില്‍ മനസ്സിലാവരില്‍ ഒന്നാം സ്ഥാനം ദില്‍ബുവിനു തന്നെയായിരിക്കും.
മിന്നമിനുങ്ങേ നന്ദി.. ആ ചൊല്ലിന്റെ ആവിഷ്കാരമായി പരിഗണിക്കൂ.

ബിന്ദൂ നന്ദി:ആക്ച്വലീ കണ്ടത് വിശദീകരിക്കാന്‍ ഞാന്‍ ഒരു കുറിപ്പ് തന്നെ പബ്ലിഷ് ചെയ്തിട്ടുണ്ട്.

കരീമാഷേ നന്ദി. തല്ല് കൊണ്ട കഥ വായിച്ചും പാട്ട് പാടാനുള്ള അങ്ങയുടെ ചങ്കൂറ്റത്തെ ആദരിക്കുന്നു(തമാശിച്ചതാണേ)
തറവാടി നന്ദി
രമേഷ് നന്ദി, എല്ലാവര്‍ക്കും മനസ്സിലാവില്ലാ എന്ന് ഉറപ്പ്. പിന്നെ ഇത് പുടിക്കിട്ട് ണ ആരെങ്കിലും ഉണ്ടാവും എന്ന ധൈര്യത്തില്‍ പോസ്റ്റിയതാ.. വായിച്ചതിനും കമന്റിയതിനും നന്ദി.

വല്യമ്മായി said...

നിക്ക് നിക്ക് വണ്ടി വിടല്ലേ........

കമന്‍റാന്‍ മറന്നെങ്കിലും ഞമ്മളും മുയ്മന്‍ വായിച്ച്ക്ക്ണ്.

എന്നിട്ട് പിറ്റേ ദിവസം പെരുന്നാളായിരുന്നോ

ദൃക്‌സാക്ഷി said...

കഥക്കുള്ളില്‍ മറ്റൊരു കഥ ഒളിഞ്ഞ് കിടപ്പുണ്ടോ എന്ന് ഒരു സംശയം...കേരളത്തിന്റെ ഓരോ അറ്റത്ത് നിന്നും ഇതുപോലെ ഒരോ കുട്ട്യാലിമാര് കാണാ‍തെ കണ്ട പിറകള്‍ കാരണമാണ് ഒരോ ജില്ലയിലും വെവ്വേറെ ദിവസങ്ങളില്‍ പെരുന്നാള്‍ ആഘോഷിക്കണ്ട ഗതികേട് വന്നത്...ഈ കുട്ട്യാലിമാരെ ഒക്കെത്തന്നെ പിടിച്ച് ചൂരലുകൊണ്ട് പ്രഹരിക്കേണ്ട കാലം കഴിഞ്ഞു...
കഥാകൃത്തിന് അഭിനന്ദനങ്ങള്‍...

സൂര്യോദയം said...

രസകരമായിരിക്കുന്നു.

സൂപ്പര്‍മാന്‍ എന്ന സിനിമയില്‍ വനിതാ എസ്‌.ഐ. യെ പ്രേമിച്ച കള്ളനായ ജയറാമിനെ ഇടിച്ചുകൊണ്ട്‌ പോലീസ്‌ ചോദിക്കുന്നു. 'എസ്‌.ഐ. യെ ഇനി പ്രേമിക്കുമോടാ..?'

കരഞ്ഞുകൊണ്ട്‌ മറുപടി.. 'പ്രേമിക്കാമേ...'

പട്ടേരി l Patteri said...

ഞാന്‍ നോമ്പു എടുക്കാറില്ലെങിലും നോമ്പുതുറക്കാറുണ്ദു.....
ഇത്തവണ ഇത്തിരി വെട്ടം കിട്ടിയാല്....ഇതിരിവെട്ടതിനൊപ്പം ഒരു നോമ്പുതുറ (day dreaming ആണൊ?
മലപ്പുറം ഭാഷ ‍ഇഷ്ടായി ....
യ്യൊ വടം വലീക്കു പൊകെന്ടതല്ലെ... അവിടെ കാണാ0...

Rasheed Chalil said...

വല്ല്യമ്മായി നന്ദി, ഉറപ്പിക്കാതെ എങ്ങനെ പെരുന്നാളാവും.

daippap : നന്ദി. താങ്കള്‍ പറഞ്ഞതും ശരിയാണ്.

സൂര്യോദയമേ നന്ദി.

പട്ടേരിമാഷേ നന്ദി, പിന്നെ അത് നല്ലപരിപാടിയാ നോമ്പെടുക്കാതെ നോമ്പ് തുറക്കുക. ഇനി നോമ്പ് തുടങ്ങാന്‍ അധികം ദിവസങ്ങളില്ല.നമുക്ക് ഒരിക്കല്‍ ഒന്നിച്ച് തുറക്കാം.

Anonymous said...

ഇതു സൂപ്പര്‍. പാവം കുട്ട്യാലി. പിന്നെ ഈ കൂട്ട്യലിയെപ്പോലെ തന്നെയല്ലേ പലപുരോഹിതന്‍ മാരും. അടിപൊളിയായി കെട്ടോ..
നമ്മക്ക് ഇഷ്ടായി..

Visala Manaskan said...

അത് കൊള്ളാം.
ഇത്തിരിയേ.. ഈ ജ്ജാതി വര്‍ത്താനം ഞാന്‍ സിനിമയിലും മിമിക്രി കാസറ്റിലും‍ മാത്രേ കേട്ടിട്ടുള്ളൂ. അങ്ങിനെ പറയുന്ന ഒരാളെ പരിചയപ്പെടാന്‍ എന്താ ഒരു ബയി?

Unknown said...

വിശാലേട്ടാ,
ഇങ്ങള് പരിജയപ്പെട്ട്ക്കണല്ലോ? ഞമ്മളെ ങ്ങക്ക് പുട്യാറില്ലേ? ആ ഫോണ്ട്ട്ത്ത് ഞമ്മളെ ഒന്ന് ബിള്‍ച്ചോക്കീ.അപ്പൊ അറിയാം ഈ ഭാഷേന്റെ ഇക്ക്മത്ത്. :)

Rasheed Chalil said...

വിശാലേട്ടാ‍ നന്ദി.. പിന്നെ ദില്‍ബന്‍ പറഞ്ഞത് ശരിയാ.. ഓന്‍ നമ്മളെ ആളാ.. ഓനെ ബിളിച്ചാല്‍ ഒക്കെ ഓന്‍ പറഞ്ഞെരും.

ഏറനാടന്‍ said...

ഓരു പാട്‌ ചിരിച്ചൂട്ടോ. ഏറനാട്ടിലുള്ളോര്‍ക്കറിയാവുന്ന ബര്‍ത്താനങ്ങള്‍! ചെറുപ്പത്തില്‍ ഞങ്ങളും വീട്ടിലുള്ളോര്‍ക്കൊപ്പം അയല്‍പക്കത്തുള്ളോരുടെ കൂടി പെരുന്നാള്‍പിറ (ചന്ദ്രക്കല) കാണുന്നുണ്ടോന്ന് നോക്കിനിന്നിട്ടുണ്ട്‌. അന്നേരം കഷണ്ടിത്തലയന്‍ 'കമ്പോണ്ടര്‍'ഇണ്ണിഹസ്സനാക്ക വരുന്നത്‌ കണ്ട്‌ ആരോ ആര്‍ത്തുവിളിച്ചു: "മാസം കണ്ടേയ്‌, മാനത്തൂന്നിറങ്ങി ബയീലൂടെ ദാ ബര്‌ന്‌ ചന്ദ്രത്തല! പെരുന്നാളൊറപ്പിച്ചേയ്‌..!"

കുഞ്ഞാപ്പു said...

ഇച്ചും പെര്‍ത്തിഷ്ടായിട്ടോ..
ബമ്പായ്ക്കുണു.
പിന്നെ ആര്‍ക്കെങ്കിലും മല്‍പ്പൊറം ഭാഷ കേക്കാന്‍ പൂതി ഇണ്ടെങ്കി ഇന്റെ നമ്പറും കൊട്ക്കട്ടോ...